Skip to main content

മാവേലി വരും വഴിയെ...

പൊന്നോണം സെപ്റ്റംബര്‍ 12-ആം തിയതി വെള്ളിയാഴിച്ചയാണെങ്കിലുംമുംബയില്‍ ഓണമാഘോഷങ്ങള്‍ നടക്കുന്നത് ഓണമാസത്തിലെ അവധി ദിവസങ്ങളിലാണ്. ഇനിയങ്ങോട്ട് ഡിസംബര്‍ ആവുവോളം മുംബയില്‍ ഓണമാഘോങ്ങളുടെ അവധിദിനങ്ങളാവും.

ഇന്നലെ (സെപ്റ്റംബര്‍ 07) മലയാള മനോരമയും അക്ബര്‍ ട്രാവത്സും ചേര്‍ന്ന് നടത്തിയ പൂക്കളമത്സരത്തോടെ മുംബയിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതായി പറയാം. 26 ടീമുകള്‍ പങ്കെടുത്ത കടുത്ത വാശിയേറിയ പൂക്കളമത്സരത്തില്‍ കേരള കാത്തലിക് അസോസിയേഷന്‍, വിക്രോളി യൂണിറ്റിന്റെ ബാനറില്‍ ഞങ്ങളും പങ്കെടുത്തു. ഒപ്പം ഒത്തിരി സന്തോഷത്തോടെ അറിയിക്കട്ടെ... ഞങ്ങള്‍ക്ക് രണ്ടാം സമ്മാനവും കിട്ടി. ഒന്നാം സമ്മനം ന്യുക്ലിയര്‍ പവര്‍ കോര്‍പൊറേഷന്‍ ന്യൂ ബോംബെ കരസ്ഥമാക്കി.

അതിനൊപ്പം ഞങ്ങള്‍ അഘോഷമായൊരു പുലികളിയും നടത്തി. അഞ്ച് പുലികളും ഒരു വേട്ടക്കാരനും രണ്ട് കൊട്ടുകാരുമായി വേഷപ്പകര്‍ച്ച ചാര്‍ത്തി അരമണിക്കൂറിലധികം അരങ്ങ് തകര്‍ത്താടിയത് മുംബയ് മലയാളികള്‍ക്ക് പുതിയ ഒരു അനുഭവമായിതീര്‍ന്നു എന്ന് അവര്‍ തന്നെ പറഞ്ഞപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിന് പകിട്ടേറി.

കുറച്ച് ചിത്രങ്ങള്‍ ഇവിടെ ചാര്‍ത്തുന്നു....

പൂക്കളമൊരുങ്ങുന്നു...

പൂക്കളം: അവസാന മിനുക്കി പണിയില്‍

പൂനിറച്ചാര്‍ത്ത്: ഒരു ദൂരക്കാഴ്ച്ച

രണ്ടാം സമ്മാനര്‍ഹമായ ഞങ്ങളൂടെ പൂക്കളം. ഓണസദ്യയെ പൂക്കള്‍ക്കൊണ്ട് ആവിഷ്കരിച്ച് ഒരു പുതിയ ആശയത്തിനുള്ള ശ്രമവിജയം.

ഒന്നാം സമ്മാനാര്‍ഹമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പൊറേഷന്‍ ന്യൂ ബോംബെയുടെ പൂക്കളം. നാളികേരത്തിന്റെ നാട്ടിലെ നാ‍ലുകാല്‍ ഓലപ്പുരയെ അനുസ്മരിപ്പിക്കുന്ന വിസ്മയപൂക്കളം.

പുലിക്കൊരുങ്ങുന്നു...

ഇത്തിരി പ്രാക്റ്റീസ്...

ഞങ്ങള്‍ (പുലികള്‍) റെഡി....

ഹാളിനു പിന്നിലൂടെ സദസിലേക്ക്...

സദസിനെ ആനന്ദനിര്‍വൃതി കൊള്ളിച്ച് പുലികള്‍...

ആര്‍ട്ടിസ്റ്റ് അമിതിനും ഞങ്ങടേ പൂച്ചേട്ടനും (വില്‍‌സണ്‍) ഒപ്പം.

ഫോട്ടോയ്ക്കായി....

മനോരമയില്‍ വന്നതനുസരിച്ചും... പിന്നെ പറയപ്പെടുന്നത് വച്ചും... കെ.സി.എ. വിക്രോളി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പുലികളി നടന്നതും പിന്നെ കെ.സി.എ. വിക്രോളി യൂണിറ്റിനാണ് പൂക്കളത്തിനു രണ്ടാം സമ്മാനം കിട്ടിയതും....!! എന്നാല്‍... സത്യത്തിനു നേരെ മുഖം മറക്കാതെ പറയട്ടെ.... ഈ വിജയം “മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടേതു കൂടിയാ‍യിരുന്നു. കാരണം... പുലികളി ഇത്ര ഭംഗിയായി അരമണീക്കൂറിലധികം നീണ്ട ഒരു പരിപാടിയായി നടത്തുവാനും, അതു വിജയിപ്പിക്കുവാനും സഹായിച്ചതും... കൂടാതെ പങ്കെടുത്തതും സാന്ത്വനമലയാളം കൂട്ടുകാരായിരുന്നു.

എനിക്കും മനുക്കുട്ടനും ചാണ്ടിച്ചനും അജേഷിനും അച്ചന്‍‌കുഞ്ഞേട്ടനും ഒപ്പം സാന്ത്വനമലയാളം കൂട്ടുക്കാര്‍ വിജിലിനും‍, രജീഷിനുമൊപ്പം അരുണ്‍ വേട്ടക്കാരന്റെ വേഷമണിയാന്‍ ഒരുങ്ങിയിരുന്നതാണെങ്കിലും അരുണിന് അവസാനസമയത്തുണ്ടായ ചില പ്രായോഗിക ബുദ്ധിമുട്ടുകളാല്‍ വേട്ടക്കാരനാവാന്‍ കഴിയാതെ വരുകയും.... എന്നാല്‍ അതേ സ്ഥാനത്തേക്ക് സാന്ത്വനമലയാളത്തിലെ തന്നെ കുഞ്ഞന്‍ എന്ന ഹരീഷ് രംഗപ്രവേശം ചെയ്തത് പുലികളിക്ക് പുതിയ ചരിത്രങ്ങള്‍ തീര്‍ത്തു. എന്നിരുന്നാലും... ഞാന്‍, ജോസ്മോന്‍ വാഴയില്‍‍, കെ.സി.എ. വിക്രോളി യൂണിറ്റിന്റെ ജോയിന്‍ സെക്രട്ടറി എന്ന നിലയില്‍ സാന്ത്വനത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. നിങ്ങളെല്ലാം ഇല്ലാതെ ഇതൊരു വിജയമാക്കാന്‍ കഴിയില്ലായിരുന്നു എന്നത് ഒരു തുറന്ന സത്യം തന്നെ. ബാഗ്ലൂരു നിന്നും മുംബയിലെ സാന്ത്വനമലയാളം കൂട്ടുകാരെ കാണാന്‍ വന്ന ഹരീഷിന്റെ വേട്ടക്കാരനിലേക്കുള്ള വേഷപ്പകര്‍ച്ചയും, പിന്നെ ഇവിടെ എനിക്കൊപ്പം ജോലി ചെയ്യാന്‍ എത്തിയ രജീഷ് എന്ന പുലി ഒരു അക്ഷരാര്‍ത്ഥത്തില്‍ പുലിയാവുകയും ഒപ്പം വിജിലും... പഴയ പുലിയായ എക്സ്പീരിയന്‍സ് ഉണ്ടെങ്കിലും... ഇത്തവണ സൂപര്‍ പുലിയാവുകയും... ഇതിനെല്ലാം സഹായിക്കാന്‍ ആദ്യാവസാനം നിലകൊണ്ട പൂച്ചയും... മനസു കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ഞങ്ങള്‍ക്കൊപ്പമായിരുന്ന സാന്ത്വനമലയാളം കൂട്ടുകാരും, ഇതിനെയെല്ലാം കൂട്ടിയോജിപ്പിച്ച സാന്ത്വന കൂട്ടായ്മയിലെ സ്നേഹത്തിന്റെ കാണാചരടും..!!!

നന്ദി... ഒരുപാട് നന്ദി...!!!

ഒപ്പം എല്ലാവര്‍ക്കും ഓണാശംസകള്‍...!!!

Comments

കനല്‍ said…
അഭിനന്ദനങ്ങള്‍!
രണ്ടാം സ്ഥാനം നേടിയ ടീമിനും.
പുലികളിയെ വിജയമാക്കിയ “പുലികള്‍ക്കും,”
സ്വാന്തനം കൂട്ടുകാര്‍ക്കും
ഇതൊക്കെ ഞങ്ങളില്‍ എത്തിച്ച വാഴയ്ക്കും
പൂക്കളത്തിന്റെ നല്ല പടങ്ങള്‍ !
ഓണസദ്യയെ
പൂക്കള്‍ക്കൊണ്ട് ആവിഷ്കരിച്ച
ഒരു പുതിയ ആശയം വളരെ നന്നായി ..
കണ്‍‌മുന്നില്‍ കണ്ടതുപോലെയുള്ള
വിവരണങ്ങള്‍,അസ്സലായി!

വിജില്‍,
രജീഷ്, ഹരീഷ്,
വാഴ , പൂച്ചാ ,അരുണ്‍
!! അഭിനന്ദനങ്ങള്‍ !!

താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
ഒരു ഓണം കൂടി ....
സനേഹം മാണിക്യം
ശ്രീ said…
കൊള്ളാം. വിശദമായ വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി.

പൂക്കള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങള്‍...

ഒപ്പം ഓണാശംസകളും...

Popular posts from this blog

അമ്മ.... എന്റെ അമ്മ...!!!!

അങ്ങനെ എനിക്ക് മറ്റൊരമ്മയെ കൂടി കിട്ടി. അവിചാരിതമായി ഒര്‍ക്കുട്ടില്‍ കണ്ടുമുട്ടിയ സുഹൃത്തിനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവിടെ നിന്നെനിക്ക് കിട്ടിയത് ഒരമ്മെയെ കൂടി ആയിരുന്നു. ആ സുഹൃത്തിന്റെ അമ്മയെ ഞാന്‍ അമ്മയെന്ന് ആദ്യം വിളിച്ചത് ഒരു ബഹുമാനം കൊണ്ടായിരുന്നു. പിന്നെ ആ അമ്മയുമായി കുറെ നേരം ചാറ്റില്‍ സംസാരിച്ചപ്പോള്‍ ഞാനിടക്ക് അറിയാതെ കണ്ണു തുടക്കേണ്ടി വന്നു. എന്റെ അമ്മ തന്നെയാണിതെന്ന് എന്റെ മനസ് പറഞ്ഞു. ഇടക്കെപ്പോഴോ മോനെ എന്നു വിളിച്ചപ്പോള്‍, ഞാനറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. പിന്നെ എന്റെ ബ്ലോഗില്‍ അമ്മ വീണ്ടൂം എഴുതി... “മോനേ... ................................................... .................................. എല്ലാം നല്ലതിനെന്നു കരുതുക...!” എന്നെ സംബന്ധിച്ചിടത്തോളം, എന്റെ സ്വന്തം അമ്മക്ക് പകരം വയ്ക്കാനാര്‍ക്കുമാവില്ലെന്നറിയാം. എന്നാലും ചില അമ്മമാര്‍, ഇങ്ങനെ അമ്മയാവാനായി പിറന്നവരാണെന്ന് തോന്നും. അമ്മ എന്ന പദത്തിനര്‍ത്ഥം മനസിലാക്കുന്ന ചില അമ്മമാര്‍. മാതൃത്വത്തിന്റെ പര്യായങ്ങള്‍. ഈ ഓര്‍മ്മയും ഞാന്‍ അമ്മക്കായി സമര്‍പ്പിക്കുന്നു... എന്റെ അമ്മക്കായി... പിന്നെ എല്ലാ അമ്മമാര്‍ക്കുമായി....!!

വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...

എന്റെ നാടായ തിടനാട് നിന്നും അന്നൊക്കെ ഏതാണ്ട് മൂന്ന് രൂപ മുടക്കിയാല്‍ ഭരണങ്ങാനത്ത് എത്താമായിരുന്നു. ആദ്യമായി ഞാന്‍ ഭരനങ്ങാനത്ത് പോകുന്നത് അമ്മയുടെ കൈയും പിടിച്ചായിരുന്നു. ഭരണങ്ങാനത്തിനു തൊട്ടടുത്തായുള്ള മേരിഗിരി ഹോസ്പിറ്റലില്‍ ആരൊയോ കാണാന്‍ പോയിട്ട് വരുന്ന വഴിയായിരുന്നു ആദ്യമായി അമ്മ എന്നെ ഭരണങ്ങാനത്ത് കൊണ്ടു പോയത്. ഭരണങ്ങാനത്ത് ബസിറങ്ങുന്നിടത്ത് മുന്നില്‍ തന്നെ കാണുക അല്‍‌ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠമാണ്. അന്നെനിക്ക് വ്യക്തമായി അറിയില്ല ആരാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. അമ്മ എനിക്കന്ന് ബസില്‍ ഇരുന്ന് പറഞ്ഞു തന്നു. ഈയിടെ മാര്‍പ്പാപ്പാ കോട്ടയത്ത് വന്ന് ഈ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു എന്നു വരെ പറഞ്ഞു തന്നു. എനിക്കന്ന് അധികമൊന്നും മനസിലായില്ലെങ്കിലും ഇത്രയും മനസിലായി അന്ന്. ഒത്തിരി നല്ലതായി ജീവിച്ച് മരിച്ച് ഈശോയുടെ അടുക്കല്‍ എത്തിയ ഒരാളാണ് ഈ അല്‍‌ഫോന്‍സാമ്മ എന്ന്. എന്റെ കുഞ്ഞുമനസില്‍ അത് ഒരു വലിയ കാര്യം തന്നെ ആയിരുന്നു. അമ്മ എന്റെ കൈയും പിടിച്ച് അല്‍‌ഫോന്‍സാമ്മയുടെ ക്ലാരമഠത്തില്‍ കയറിചെന്നു. തീക്കോയിയിലാണ് (വാഗമണ്ണിനു പോകുന്ന വഴിയില്‍) എന്റെ അമ്മ ജനിച്ച് വളര്‍ന്നത്. അവിടെ

“ജൂറാസിക് പാര്‍ക്ക് - ദ സീക്രെഡ് പാര്‍ട്ട്”

(സ്റ്റീവന്‍ സ്പില്‍ബര്‍ഗിനു പോലുമറിയില്ലാത്ത ജൂറാസിക് പാര്‍ക്കിന്റെ മറ്റൊരു ഭാഗം...!!! എന്റെ ജീവിതത്തിലെ ടേ‍ണിംഗ് പോയിന്റ്..!!!) ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം. എന്‍റെ പഠനം അവിടെയായിരുന്നു... (9-ക്ലാസ് വരെ മാത്രം.) എന്‍റെ വീട് തിടനാട് എന്ന തൊട്ടടുത്ത സ്ഥലത്തും. ഞാനന്ന് 8-ആം ക്ലാസില്‍ പഠിക്കുന്നു. ആയിടക്കാണ് ജൂറാസിക് പാര്‍ക്ക് എന്ന സിനിമയുടെ വാര്‍ത്തകളും പരസ്യങ്ങളും മറ്റും വന്നു തുടങ്ങുന്നത്. കുറെ കലാസ്നേഹികള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസില്‍ ജൂറാസിക് പാര്‍ക്കെന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ചര്‍ച്ചകള്‍ അന്ന് നടന്നിട്ടുള്ളത്. അത്രമാത്രം ചര്‍ച്ചകളും, സംവാദങ്ങളും പ്രസ്തുത സിനിമയേക്കുറിച്ച് മിസ്റ്റര്‍ സ്പില്‍ബര്‍ഗ് പോലും നടത്തിയിട്ടുണ്ടാവില്ലാ. മിക്കവാറും എല്ലാ നോട്ടുബുക്കിന്‍റേയും ആദ്യ പേജില്‍ ജൂറാസിക് പാര്‍ക്കിന്റെ എംബ്ലം നന്നായി വരച്ചിട്ടുണ്ടായിരുന്നു ഞങ്ങളില്‍ പലരും. ഞാനും ജസ്റ്റിനും സോണിയുമൊക്കെയായിരുന്നു ഈ കലാപരിപാടിക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. “ഇന്‍ഡ്യാ-റ്റുഡെ” പോലുള്ള അന്ന് എടുത്താല്‍ പൊങ്ങാത്തതായി ഞാന്‍ കരുതിയിരുന്ന ചില മാഗസ